Showing posts with label തീവ്രവാദം. Show all posts
Showing posts with label തീവ്രവാദം. Show all posts

Tuesday, December 20, 2011

കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം.

കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Saturday, July 23, 2011

എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.

റാഷിദ്‌ സലീം ആദില്‍
/യോഗീന്ദര്‍ സിക്കന്ദ്‌

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്‌ട്രീയക്കാരനുമായ റാഷിദ്‌ സലീം ആദില്‍, ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഇസ്‌ലാം മതം പുല്‍കിയ ആക്‌ടിവിസ്റ്റാണ്‌. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും സംസാരിക്കുന്നു.



എന്താണ്‌ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌?

ജാതിവ്യവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ പരമകാഷ്‌ഠയാണ്‌ മതപരിവര്‍ത്തനം. ആത്മാഭിമാനം തേടിയുള്ള അന്വേഷണത്തിന്റെ അന്ത്യം. ദല്‍ഹിക്കടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ദലിത്‌ വിഭാഗത്തില്‍ പെട്ട ദരിദ്ര ചമര്‍ കുടുംബത്തിലാണ്‌ ജനനം. പാരമ്പര്യമായി തുകല്‍ പണിക്കാരായിരുന്നു കുടുംബം. ഉന്നത കുലജാതര്‍ ഞങ്ങളെ തൊട്ടുകൂടാത്തവരായാണ്‌ കണ്ടത്‌. എന്റെ നിരക്ഷരനായ അച്ഛന്‌ ഒരു കൊച്ചു കടയുണ്ടായിരുന്നു. ദലിതര്‍ക്ക്‌ ഭക്ഷണം നല്‍കുന്ന കടയായിരുന്നു അത്‌. എന്നെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അതു മതിയാകുമായിരുന്നില്ല. ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും ഒരു ജോലിക്കായി ദല്‍ഹിയിലേക്കു വരികയും ചെയ്‌തു. ദല്‍ഹിയാണ്‌ എന്റെ വ്യത്യസ്‌തമായ കഴിവുകള്‍ പുറത്തുകൊണ്ടുവന്നത്‌. ആശയങ്ങളുടെ തികച്ചും വ്യത്യസ്‌തമായ ഒരു ലോകമായിരുന്നു അത്‌.

Sunday, July 3, 2011

സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?



രാം പുനയാനി
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ്‌ സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത്‌ പതിവാണ്‌. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്‌ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. പല ആളുകളും ഇതിന്റെ

മതപരമായ വിവക്ഷകളെക്കുറിച്ച്‌ ചിന്തിക്കാതെയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും മതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും ചേര്‍ത്തുവെക്കുന്നത്‌ സ്വാതന്ത്ര്യാനന്തരം വിവിധ ചിന്തകര്‍ ഏറെ വിമര്‍ശിച്ച കാര്യമാണ്‌ എന്ന വസ്‌തുത നാം ഓര്‍ക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സോമനാഥ ക്ഷേത്ര നിര്‍മാണത്തിന്‌ ഫണ്ടനുവദിക്കാന്‍ വിസമ്മതിച്ചെന്ന്‌ മാത്രമല്ല, ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതില്‍ നിന്ന്‌ രാഷ്‌ട്രപതി എന്ന നിലയില്‍ ഡോ. രാജേന്ദ്രപ്രസാദ്‌ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. മതപരമായ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്‌ട്രീയനേതാക്കള്‍ എത്തുന്നത്‌ തീര്‍ത്തും സ്വകാര്യമായിരിക്കണമെന്നും മാധ്യമശ്രദ്ധ ഇത്തരം പരിപാടികള്‍ക്ക്‌ ലഭിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരുന്നതായാണ്‌ കാണുന്നത്‌. അനുഗ്രഹം തേടി മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ രാഷ്‌ട്രീയ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന, ഉദ്‌ഘാടന ചടങ്ങുകളില്‍ ബ്രാഹ്‌മണര്‍ മന്ത്രങ്ങളുരുവിട്ട്‌ കാര്‍മികത്വം വഹിക്കുന്നതും ഭൂമിപൂജ നടത്തുന്നതുമെല്ലാം നിത്യകാഴ്‌ചയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഗുജറാത്തില്‍ നിന്നുള്ള ദളിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ്‌ സോളങ്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശ്രദ്ധേയമാകുന്നത്‌. ഹൈക്കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‌ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ ഭൂമിപൂജ നടത്തിയത്‌ രാജ്യത്തിന്റെ മതേതര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ സോളങ്കി ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാന ഗവര്‍ണറും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്തരം മതാചാരങഅങള്‍ എന്നത്‌ ശ്രദ്ധേയമാണ്‌.


ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ചടങ്ങെന്നും മതവും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണിതെന്നും സോളങ്കി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭൂമിപൂജ നടത്തുന്നതും ബ്രാഹ്‌മണര്‍ മന്ത്രോച്ചാരണങ്ങളുമായി കാര്‍മികത്വം വഹിക്കുന്നതും ജുഡീഷ്യറിയുടെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി വിവേചനപരമോ മതേതര കാഴ്‌ചപ്പാടുള്ളതോ എന്ന്‌ പരിഗണിക്കാതെ തള്ളുക മാത്രമല്ല, പരാതിക്കാരന്‌ കോടതി 20,000 രൂപ പിഴ ചുമത്തുകയും ചെയ്‌തത്‌ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

ഭൂമിയെ വേദനിപ്പിക്കുന്നതിനുള്ള പ്രായശ്ചിത്തമാണിതെന്നും കെട്ടിടനിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്‌ പൂജയെന്നുമാണ്‌ ജഡ്‌ജിമാര്‍ പറയുന്നത്‌. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണെന്ന്‌ പറയപ്പെടുന്ന ഈ ചടങ്ങുകളുടെ അടിസ്ഥാനം ഹിന്ദുമൂല്യങ്ങളില്‍ പറയുന്ന വസുദൈവ കുടുംബകം (എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍), സര്‍വജന്‍ സുഖിനോ ഭവന്തു (എല്ലാവര്‍ക്കും നന്മ വരട്ടെ) തുടങ്ങിയ വിശ്വാസങ്ങളാണെന്നും അവര്‍ വാദിക്കുന്നു.

ഭൂമിയെ ആരാധിക്കണമെന്നത്‌ ഹിന്ദു മതാചാരപ്രകാരം മാത്രമുള്ള വിശ്വാസമാണ്‌. ചില മതങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. വേറെ ചില മതവിഭാഗങ്ങള്‍ മറ്റ്‌ ആചാരങ്ങളുമായാണ്‌ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത്‌. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികള്‍ വിശുദ്ധ ജലം തെളിച്ചാണ്‌ ഇത്തരം കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌. ഭൂമിയുടെ അതിജീവനമാണ്‌ ലക്ഷ്യമെങ്കില്‍ ഭൂമിശാസ്‌ത്രപരവും വാസ്‌തുശില്‍പ്പപരവുമായ കാര്യങ്ങള്‍ക്കാണ്‌ മേല്‍പറഞ്ഞതിനേക്കാള്‍ താല്‍പര്യം കാണിക്കേണ്ടതും ശ്രദ്ധ പുലര്‍ത്തേണ്ടതും. പൊതു സംവിധാനത്തില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുവരുന്നതിനെ നിയമം ഉപയോഗിച്ച്‌ ന്യായീകരിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്‌. മാത്രമല്ല, മതങ്ങളില്‍ നിന്ന്‌ ഭരണകൂടം അകലംപാലിക്കണമെന്നും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുള്ള ഭരണഘടനാ നിര്‍ദേശം കാറ്റില്‍ പറത്തുക കൂടിയാണ്‌.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്താണ്‌ എന്നത്‌ എസ്‌ ആര്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതി അക്കമിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: 1). സ്റ്റേറ്റിന്‌ മതമില്ല. 2). സ്റ്റേറ്റ്‌ മതങ്ങളില്‍ നിന്ന്‌ പൂര്‍ണമായും വിട്ടുനില്‍ക്കണം. 3). ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങളെയോ മതത്തേയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവരുത്‌. എന്നാല്‍ ഭൂമിപൂജയുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി നിരീക്ഷണത്തിന്‌ തീര്‍ത്തും കടകവിരുദ്ധമാണ്‌.

മതങ്ങളുടെ ധാര്‍മിക തത്വങ്ങള്‍ പലതും സമൂഹം വ്യാപകമായി സ്വീകരിക്കാറുണ്ട്‌. വസുദൈവ കുടുംബകം (ഹിന്ദുമതം), എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണ്‌ (ഇസ്‌ലാം), അയല്‍ക്കാരെ സ്‌നേഹിക്കുക (ക്രിസ്‌ത്യന്‍) തുടങ്ങിയവ ഇത്തരം ധാര്‍മികമൂല്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. എന്നാല്‍ മതപരമായ ആചാരങ്ങളെ ഇതില്‍ നിന്നും വ്യത്യസ്‌തമായി മാത്രമേ കാണാന്‍ കഴിയൂ. മതങ്ങളുടെ കേന്ദ്രാശയം ആചാരങ്ങളല്ല, ധാര്‍മിക മൂല്യങ്ങളാണ്‌. പൊതുവീക്ഷണത്തില്‍ പൂജകള്‍ നടത്തുന്നത്‌ ഏതെങ്കിലും ഒരു മതത്തെ തിരിച്ചറിയാന്‍ കഴിയുന്ന ചടങ്ങാണ്‌. മഹത്തുക്കളുടെ ജീവിതത്തില്‍ നിന്ന്‌ നാം പഠിച്ചെടുക്കേണ്ടത്‌ മതങ്ങളുടെ ധാര്‍മിക കാഴ്‌ചപ്പാടുകളെയായിരിക്കണം. മതപരമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതിന്‌ സമൂഹത്തിനോ വ്യക്തികള്‍ക്കോ യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ച്‌ വ്യത്യസ്‌ത മതക്കാര്‍ തിങ്ങിത്താമസിക്കുകയും മതങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുടരുന്ന വ്യത്യസ്‌ത വിഭാഗങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌.

ഭരണഘടനയുടെ 51(എ) വകുപ്പിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഭൂമിപൂജ പോലുള്ള കര്‍മങ്ങള്‍. സമൂഹത്തില്‍ നേരിട്ട്‌ വംശീയ ചിന്താഗതി പടര്‍ത്തുന്ന കാര്യങ്ങളാണത്‌. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാകര്‍മങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ ചടങ്ങുകളില്‍ ഉപയോഗിക്കപ്പെടുക വഴി നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്‌ചപ്പാടിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലുള്ള വരയുടെ കനം ഇല്ലാതാക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അന്ധവിശ്വാസം സമൂഹത്തെ തെറ്റായ വഴിയിലേക്കായിരിക്കും നയിക്കുക.

അനുയോജ്യമായ സ്ഥലം കണ്ടെത്താതെയും ശാസ്‌ത്രീയ രീതികള്‍ അവലംബിക്കാതെയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത്‌ നമുക്കെല്ലാം അറിവുള്ള കാര്യമാണ്‌.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണകൂടങ്ങള്‍ പല മാനദണ്ഡങ്ങളും കൊണ്ടുവരുന്നത്‌. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനും നമ്മള്‍ സാക്ഷികളാവുന്നു. മതപരമായ ആചാരങ്ങളെ ഭരണകൂടത്തിന്റെ നടപടികളായി സ്വീകരിക്കുന്നതിനു പകരം ഇത്തരം പ്രായോഗിക നടപടികള്‍ ഉറപ്പുവരുത്താനാണ്‌ കോടതികള്‍ ജാഗ്രത കാണിക്കേണ്ടത്‌.

``എല്ലാ പൗരന്മാര്‍ക്കും തുല്യത ആസ്വദിക്കാന്‍ കഴിയണം. രാഷ്‌ട്രം പൂര്‍ണമായും മതേതരത്വ സ്വഭാവത്തിലുള്ളതായിരിക്കണം. അതിനുവേണ്ടിയാണ്‌ ഞാനെന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്‌'' -രാഷ്‌ട്രപിതാവ്‌ മഹാത്മജിയുടെ വാക്കുകളാണിത്‌ (ഹരിജന്‍, 1947 ആഗസ്‌ത്‌ 31), ``മതം ദേശീയത കുറിക്കാനുള്ള ഉപകരണമല്ല. അത്‌ വ്യക്തിക്കും ദൈവത്തിനും ഇടയിലുള്ള കാര്യം മാത്രമാണ്‌'' (അതേപുസ്‌തകം, പേജ്‌ 90), ``മതം ഓരോ മനുഷ്യരുടെയും വ്യക്തിപരമായ കാര്യം മാത്രമാണ്‌. അതിനെ രാഷ്‌ട്രീയവുമായോ രാഷ്‌ട്രവുമായോ കൂട്ടിക്കലര്‍ത്തരുത്‌'' (പേജ്‌ 90) തുടങ്ങിയ ഗാന്ധിയന്‍ വാക്കുകളും നാം കണക്കിലെടുക്കണം. എന്നാല്‍ അടുത്തകാലത്തായി ഹിന്ദു ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഭരണകൂടങ്ങള്‍ വ്യാപകമായി ദേശീയ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട്‌. ഇത്‌ പുനരാലോചനക്ക്‌ വിധേയമാക്കേണ്ടതാണ്‌.

Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍

രിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ്.

Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

Tuesday, September 28, 2010

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.

നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'

Wednesday, September 1, 2010

സയണിസം ആധുനിക ഭീകരതയുടെ പ്രഭവ കേന്ദ്രം

ന്ന്‌ ഫലസ്‌തീന്‍ അറബികള്‍ക്കാണ്‌ ഭീകരതയുടെയും ആത്മഹത്യാ സ്‌ക്വാഡുകളുടെയും ഇമേജുള്ളത്‌. എന്നാല്‍ എഴുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രിട്ടീഷ്‌ സൈന്യം ഫലസ്‌തീന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഏറെ ഭയപ്പെട്ടിരുന്നത്‌ ജൂതസയണിസ്റ്റുകളെയായിരുന്നു.


ജറൂസലമില്‍ കിംഗ്‌ ഡേവിഡ്‌ ഹോട്ടലില്‍ ബോംബ്‌ വെച്ച്‌ 27 ബ്രിട്ടീഷുകാരെയും 41 ഫലസ്‌തീന്‍കാരെയും 17 ജൂതരെയും സയണിസ്റ്റുകള്‍ വധിച്ചു. 1936 മുതല്‍ ഇര്‍ഗണ്‍, സ്റ്റേണ്‍ എന്നീ സയണിസ്റ്റ്‌ ഭീകരസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സയണിസത്തിന്റെ ചരിത്രകാരന്‍ മൈക്കല്‍ പ്രിയര്‍ രേഖപ്പെടുത്തുന്നു:

Saturday, August 28, 2010

വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും

ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീ‍കരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല.  പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വിഷയമേ അല്ല.

Friday, August 20, 2010

അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍

കേരള കൗമുദിയുടെ സ്ഥാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ സി.പി.കുഞ്ഞുരാമന്റെ ഇളയ പുത്രനും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ.സുകുമാരന്‍ ബി.എ രചിച്ച  ഈഴവരും മതപരിവര്‍ത്തനവും   എന്ന ലേഖനം ഈ ബ്ലോഗിലൂടെ ബൂലോകത്തെത്തുകയും അത് ചില സവര്‍ണതമ്പുരാക്കന്മാരെ അസ്വസ്ഥമാക്കുകയും പുനര്‍വായനക്കെതിരെ പിച്ചും പേയും പറഞ്ഞ്  തീവ്രവാദത്തിന്റെ    പുകമറ സൃഷ്ടിക്കുകയും ചെയ്തപോള്‍ സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ നല്‍കിയ  പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും   നന്ദി പറഞ്ഞുകൊണ്ട്   അസവര്‍ണ്ണര്‍ക്ക് നല്ലത്  ഇസ്ലാം  എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്  ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ‘അവതാരിക‘  പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.  

Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Monday, February 8, 2010

സാംസ്കാരിക തീവ്രവാദത്തിന്റെ ഭിന്നഭാവങ്ങള്‍

വി എ മുഹമ്മദ് അശ്റഫ്


വസ്ത്രേധാരണത്തിനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നാണ്. ഈ സ്വാതന്ത്ര്യത്തിനെതിരെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ വിലക്കുകളും ഭീഷണികളും ഉയര്‍ന്നുവന്നിട്ടുണ്ട്. അടിമുതല്‍ മുടിവരെ വസ്ത്രം ധരീ‍ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ശിക്ഷനല്‍കുന്ന താലിബാനും തലയില്‍ സ്കാര്‍ഫ് ധരിക്കുന്നത് പോലും വിലക്കുന്ന തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളും അടിസ്ഥാനപരമായി സാസ്കാരിക ഭീകരവാദമാണുയര്‍ത്തുന്നത്. സ്ത്രീകളുടെ പര്‍ദ്ധ, പുരുഷന്മാരുടെ ജുബ്ബ, തുര്‍ക്കിത്തൊപ്പി എന്നിവയൊക്കൊ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന മുസ്തഫ കമാല്‍ പാഷ 1920കളില്‍ നിരോധിച്ചിരുന്നു. പകരം പുരുഷന്മാരുടെ മേല്‍ ഹാറ്റും കോട്ടും അയാള്‍ അടിച്ചേല്‍പിച്ചിരുന്നു

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്