Showing posts with label ഫാസിസം. Show all posts
Showing posts with label ഫാസിസം. Show all posts

Tuesday, March 19, 2013

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്  
സ്ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക). ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത്, ഒരു മുസ്ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ്  Islamophobia / Islamophiia: Beyond the Politics of Enemy and Friend (Indiana University Press, ജൃല, 2010).
ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൌമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റൈന്‍, നാമാഹ് പാലെവ്, എസ്റ ഒസ്റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്നമായി പുസ്തകത്തെ കാണാവുന്നതാണ്.


ഇസ്ലാമോഫോബിയയും ഭരണനിര്‍വഹണവും
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്ലിമിനില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
__________________________________
മുസ്ലിംകളെ നന്മയുള്ള പൌരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്ലിമിനെ നിര്‍മിച്ചെടുക്കുന്നു. ‘നല്ല മുസ്ലിം’, ‘മുസ്ലിം സുഹൃത്ത്’ തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ ‘മോശം മുസ്ലിം’, ‘മുസ്ലിം ശത്രു’ തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല.
__________________________________

ഇസ്ലാമോഫീലിയ
ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൌതുകം ഓര്‍ക്കുക). രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും). മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ ‘ആധുനിക’ മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ ‘തെരഞ്ഞെടുത്തതായിരിക്കണം.’ നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും.
ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത് ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന ‘നല്ല മുസ്ലിം’ ഒരു ഇസ്ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്ലാമോഫീലിക് വ്യവഹാരം ഇസ്ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്ലിം മാറുന്നുവെന്നതാണ്.

നല്ല സൂഫി, മോശം മുസ്ലിം
പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൌമിയുടേതാണ്. The God That Failed: The Neo-Orientalism of Today’s- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൌമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൌതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൌതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്ലാമോഫോബിക്കുകളാണെന്ന് ബയൌമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്ലന്‍ ഇസ്ലാമിനെ ‘സ്നേഹിച്ചും’ ‘അനുകൂലിച്ചും’ സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൌമി പറയുന്നത്.
റെസ അസ്ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൌമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൌമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം ‘സ്നേഹം’ ആണ്, അത് സംഘര്‍ഷത്തെ ‘ലഘൂകരിക്കുന്നു’ തുടങ്ങിയവയാണ് അസ്ലന്റെ വാചകമടികള്‍. ഇതിനെ ‘ന്യൂ ഏജ് പസാഫിസം’ എന്നാണ് ബയൌമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്ലന്റെ സൂഫി മുസ്ലിമിനെ വായിക്കുന്ന ബയൌമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്ലന്‍ സൌകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു ‘സ്വകാര്യ മിസ്റ്റിക്’ അത്ഭുതമായി അസ്ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു.
ബയൌമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്.
_____________________________________
ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. 
_____________________________________ 
ചിരിക്കുന്ന മുസ്ലിം, പൊട്ടിത്തെറിക്കുന്ന മുസ്ലിം
മുസ്ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും ‘ഇരകള്‍’ മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന ‘അട്ടിമറി’കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ ‘അല്ലാഹ് മെയ്ഡ് മി ഫണ്ണി’, ‘ആക്സിസ് ഓഫ് ഈവിള്‍’ തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ ‘ആനുകൂല്യം’ പറ്റുന്ന മുസ്ലിംകളാണിവര്‍. മുസ്ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: “മിഡിലീസ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൌണ്‍സ്മെന്റ്. ‘സംശയകരമായ’ സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് ‘സംശയകരമായ’ സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: “ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.”
ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൌരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്.
______________________________________
2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
______________________________________
കോമഡിയും വിവേചനവും ഇങ്ങനെ ഒരു ‘ന്യൂനപക്ഷ’ അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൌരവങ്ങളാണ്. ഇവിടെയാണ് ‘ചിരി’ ശരിക്കും ‘പൊട്ടിത്തെറിക്കുന്നത്.’
എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
***
ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്ലിമിനെ ‘നല്ലത്’, ‘മോശം’ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം.

Islamophobia/Islamophilia: Beyond the Politics of Enemy and Friend, Edited By Andnew Shayock. Indiana University Press.. 2010

Monday, February 4, 2013

മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം

""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര്‍ വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന്‍ മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് സമയവും മാപ്പിളമാരുടെ ആക്രമണവും കാത്തിരിക്കണം. പകല്‍ സമയം പട്ടാളത്തിന് എത്താനും ഊഹിക്കാനും കഴിയാത്ത കാടുകളില്‍ അവര്‍ ഒളിച്ചിരിക്കും. സന്ധ്യമയങ്ങിയാല്‍ സ്വന്തം ചവിട്ടടിയില്‍ നിന്നെന്ന പോലെ ചാടിവീണു പട്ടാള കേമ്പുകളെ കൂട്ടം കൂട്ടമായും ചെറുസംഘമായും കടന്നാക്രമിക്കും......
ഉണ്ട വര്‍ഷിക്കുന്ന മെഷീന്‍ തോക്കിനു മുമ്പില്‍ അതു പിടിച്ചെടുപ്പാന്‍ ആയിരക്കണക്കില്‍ ഓടിവന്നിട്ടും, രാത്രി കാലത്ത് ഇങ്ങനെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും നൂറുക്കണക്കിനു ഒളിച്ചിരിക്കുന്ന കാടുകളെ, പട്ടാളം വളഞ്ഞ് ലൂയിസ്സ് ഗണ്‍ വെച്ച് വെടി കൊണ്ടിട്ടും ഗൂര്‍ഖാ കൃപാണങ്ങളാലും ഏറനാട് മുസല്‍മാന്‍മാര്‍ നശിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു.''
ആമു സൂപ്രണ്ട് മാപ്പിളയാണെങ്കിലും മലബാര്‍ കലാപത്തെ കുറിച്ച് അതിശയോക്തി കലര്‍ത്തില്ലെന്ന് മൊയാരത്തിനറിയാം. ഖാന്‍ ബഹദൂര്‍ ഇ.വി. ആമു സാഹിബ് മലബാര്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഹിച്ച് കോക്ക് സൂപ്രണ്ടും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി. 1925ല്‍ കുറ്റ്യാടി മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ ഉദ്ഘാടനത്തിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്ള വേദിയില്‍ ആമു സൂപ്രണ്ടുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മൊയാരത്ത് ശങ്കരന്‍ അഭിമുഖം നടത്തിയത്. 1921 ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ മാത്രം കണക്കുകള്‍ വെച്ചാവണം ആമു സൂപ്രണ്ട് പറയുന്നു: ""ഇരുന്നൂറും മുന്നൂറും മാപ്പിളമാര്‍ നശിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസത്തോളം ആ നില തുടരുകയും ചെയ്തു. 300 പേര്‍ ദിവസം പ്രതി നശിക്കുമ്പോള്‍ രണ്ടു മാസത്തേക്ക് 18000 മാപ്പിളമാര്‍ നശിച്ചിട്ടുണ്ടാവണം. 8000 മാപ്പിളമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ ജയിലുകളിലായി 2000 മാപ്പിളമാരെ തൂക്കികൊന്നിട്ടുണ്ട്. 5000 മാപ്പിളമാരെ കാണാതായിട്ടുണ്ട്''. താനുള്‍പ്പടെയുള്ളവര്‍ നടത്തിയ കൂട്ടക്കുരുതികളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് പറയുമ്പോള്‍ എത്രമാത്രം ഔദ്യോഗികവും വെട്ടിച്ചുരുക്കിയതുമായിരിക്കുമെന്നത് വെച്ചുവേണം ഈ കണക്കുകളെ കാണാന്‍. ഇതിലൊന്നും പെടാതെ അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു ശിക്ഷിക്കപ്പെട്ട 12000 മാപ്പിളമാര്‍ ബെല്ലാരി ജയിലില്‍ മാത്രം.
കണ്ണൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ ജയിലുകളിലും ഇതേ കണക്കില്‍ മാപ്പിളതടവുകാര്‍. 1911ലെ സെന്‍സസ് പ്രകാരം കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ: ഏറനാട് 223000 (ആകെ 393000), വള്ളുവനാട് 1,19000 (ആകെ 3,74000), പൊന്നാനി 222000 (ആകെ 529000), കോഴിക്കോട് 82000 (ആകെ 221000) എന്നീ ക്രമത്തിലായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ മരണവിധിക്കിരയായവരില്‍ ഏറനാടന്‍ മാപ്പിളമാര്‍ മാത്രം ഇരുപതിനായിരത്തോളം വരും. അതായത് നിലവിലുണ്ടായിരുന്ന മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ ഭൂരിപക്ഷവും യുവാക്കള്‍ രണ്ടു മാസത്തിനുള്ളില്‍ അയല്‍ഗ്രാമങ്ങളിലായി വധിക്കപ്പെടുക. ഇതു സര്‍ക്കാര്‍ കണക്ക്. കാല്‍ ലക്ഷത്തിലേറെ ജീവഹാനിയും. ജയിലിലടക്കപ്പെട്ടതും നാടുകടത്തിയതും കാണാതായതുമുള്‍പ്പടെ അര ലക്ഷത്തോളം വേറെയും ബ്രിട്ടീഷ് തേര്‍വാഴ്ചയുടെ ഇരകളായി ജീവിതം ഹോമിക്കപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരിക്കലും നിവരാനാവാത്ത ആഘാതവും. സമരത്തില്‍ പങ്കാളികളാവാത്ത മുസ്ലിംകളെയും ഇതര സമുദായക്കാരെയും ബ്രിട്ടീഷ് സൈന്യം വെറുതെവിട്ടില്ല.
മലബാര്‍ കലാപത്തിന് 90 വയസ്സ് തികയുന്ന ഓഗസ്റ്റാണിത്. 1921ലെ പോലെ കലണ്ടറില്‍ ഒരേ തീയതിയും ദിവസവും. ഓര്‍മകളുടെ ആവര്‍ത്തനം. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ഓഗസ്റ്റ് 26 വെള്ളിയാഴ്ച. അതിനു മുമ്പ് തിരൂരങ്ങാടി കലാപം. പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍. തലങ്ങും വിലങ്ങും യുദ്ധത്തിന്റെ നകാര മുഴക്കം. തക്ബീര്‍ വിളികള്‍. വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദരിദ്രരായ മാപ്പിള ജനത ഉത്തരീയമണിഞ്ഞ കാലം. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ആലി മുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയും നയിച്ച വിമോചനപ്പോരാട്ടം. കെ.എം. മൗലവി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മലപ്പുറം കുഞ്ഞി തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, കളത്തിങ്ങല്‍ വടക്കുവീട്ടില്‍ മമ്മദ്, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, പരീക്കുട്ടി മുസ്ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ, ഇ.കെ. മൗലവി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയ നായകര്‍. മാപ്പിളമാരെ ജീവനുതുല്യം സ്നേഹിച്ചതിന് യാതനകളേറ്റു വാങ്ങിയ എം.പി. നാരായണമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും. പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തവരെങ്കിലും രാജ്യസ്വാതന്ത്രyത്തിനായുള്ള മാപ്പിള പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ യു. ഗോപാലമേനോന്‍, കെ. രാമുണ്ണി മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവര്‍. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികള്‍. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും അവരുടെ ഏജന്റുമാരില്‍ നിന്നും മാനം രക്ഷിക്കാന്‍ കിണറിലും കുളത്തിലും ചാടി ആത്മാഹൂതി ചെയ്ത മാപ്പിളപ്പെണ്ണുങ്ങള്‍. പുരുഷ വേഷം ധരിച്ച് കയ്യില്‍ വാളുമായി പട്ടാളത്തെ നേരിട്ട പൂക്കോട്ടൂരിലെ ധീരവനിതാ രക്തസാക്ഷി. സ്വാതന്ത്രyത്തിന്റെ നീലാകാശച്ചുവട്ടില്‍ സ്വൈരവിഹാരം ചെയ്യുന്ന ഓരോ തലമുറയും കടപ്പെട്ടിരിക്കുന്നു ആ വീര സ്മരണകളോട്. 1921 ഓഗസ്റ്റില്‍ തുടങ്ങി 1922 ഫെബ്രുവരി വരെ നിലക്കാതെ നീണ്ട വെടിയൊച്ചകള്‍, ഒരു സമുദായമെന്ന നിലയില്‍, മലബാറിലെ മാപ്പിള സമൂഹം വൈദേശിക ശക്തികള്‍ക്കെതിരെ നാലര നൂറ്റാണ്ടായി തുടര്‍ന്ന, ദേശാഭിമാനപ്പോരാട്ടത്തിന്റെ രക്തരൂക്ഷിതമായ പരിസമാപ്തിയായിരുന്നു.
1498 ല്‍ വാസ്കോഡ ഗാമ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയതു മുതല്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെ തുടക്കമിട്ട അങ്കം. സാമൂതിരി രാജവംശത്തിനു മാപ്പിളമാര്‍ നല്‍കിയ പിന്‍ബലം. ഇന്ത്യയുടെ പ്രഥമ നാവികപ്പടയുണ്ടാക്കി അറബിക്കടലിന്റെ മധ്യത്തില്‍ സ്വന്തം ഹൃദയ രക്തം കൊണ്ട് യുദ്ധക്കളം തീര്‍ത്ത കുഞ്ഞാലിമാര്‍. 1792ല്‍ എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരും നയിച്ച ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരുകള്‍. 1857ലെ ഒന്നാം സ്വാതന്ത്രy സമരത്തിനു മുമ്പ് മലബാര്‍ മാപ്പിള നയിച്ച സ്വാതന്ത്രy വിപ്ലവങ്ങളായിരുന്നു ഇവ.
പോര്‍ത്തുഗീസ് വിരുദ്ധ പോര്‍ വീര്യമുണര്‍ത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനും പടപ്പാട്ടുകളും ഏറ്റുപാടിയ അടുത്ത തലമുറ. പത്തൊമ്പതാം നൂറ്റാണ്ട് വെള്ളക്കാരെ തുരത്താനുള്ള മാപ്പിളകലാപ പരമ്പരകളുടെ കാലം. ആദ്യ നാല്‍പത് വര്‍ഷത്തിനകം 90 കലാപങ്ങള്‍. 1852ല്‍ സ്ട്രേഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 31 പ്രധാന കലാപങ്ങളില്‍ നാലെണ്ണം കാര്‍ഷിക പ്രശ്നവും 27 എണ്ണം വിദേശികളെന്ന പേരില്‍ ബ്രിട്ടീഷ് വാഴ്ചയെ തകര്‍ക്കാനുള്ളതുമായിരുന്നു.'' മാപ്പിളമാരെ വെടിവെച്ചു കൊല്ലുക, നാടുകടത്തുക, കൂട്ടപ്പിഴ ചുമത്തുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍.
"അസ്സ്വൈഫുല്‍ബത്വാര്‍' എന്ന കൃതിയിലൂടെ മമ്പുറം സയ്യിദലവി തങ്ങള്‍ മാപ്പിളമാരെ സമരപ്രചോദിതരാക്കി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളും നാടു കടത്തപ്പെട്ടു. ഉമര്‍ ഖാസിയെ തടവിലിട്ടു. ആയിരക്കണക്കിനു മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിന്റ വെടിയേറ്റു മരിച്ചു. തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരില്‍ നാലു പേര്‍ കോഴിക്കോട് ജയില്‍ ചാടി പുറത്തു കടന്ന് അന്നത്തെ കിരാതനായ മലബാര്‍ കലക്ടര്‍ കെനോലിയെ 1855 സെപ്തം. 11ന് ബംഗ്ലാവില്‍ കയറി വെട്ടിക്കൊന്നു.
1920 ജൂണ്‍ 14ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വന്ന് മലബാര്‍ ജനതയില്‍ സമരോര്‍ജ്ജം പകര്‍ന്നു. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മെയ്യായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ തെരഞ്ഞെടുപിടിച്ചു ദ്രോഹിച്ചു. സായുധമായ ചെറുത്തുനില്‍പുകള്‍ അനിവാര്യമായി. പൂര്‍വകാലത്തിന്റെ പടപ്പാട്ടുകള്‍ തലമുറകളെ പുളകമണിയിച്ചു.
ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1921 ഓഗസ്റ്റ് 19ന് മലബാര്‍ കലക്ടര്‍ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു തുടങ്ങിയവരും അഞ്ഞൂറു വെള്ളപ്പട്ടാളക്കാരും അപ്രതീക്ഷിതമായി തിരൂരങ്ങാടിയില്‍ എത്തി. അകാരണമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന നിവേദനവുമായി 20ന് ആലി മുസ്ലിയാരും ഏതാനും അനുയായികളും കലക്ടറെ കാണാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ജനക്കൂട്ടത്തിനു നേരെ വെടിയുണ്ടകള്‍ പ്രവഹിച്ചു. 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ആറു പോലീസുകാരും വധിക്കപ്പെട്ടു. ഇതായിരുന്നു മലബാറിനെ കൂട്ടക്കുരുതിയിലാഴ്ത്തിയ സംഭവ പരമ്പരകളുടെ തുടക്കം. ഓഗസ്റ്റ് 23ന് വന്‍ സേനാവ്യാഹം തിരൂരങ്ങാടിയിലെത്തി. പട്ടാളക്കാര്‍ പള്ളിക്കു നേരെ തുരുതുരാ നിറയൊഴിച്ചു. സമര ഭടന്‍മാരും പ്രത്യാക്രമണം നടത്തി. പട്ടാളദ്രോഹത്തില്‍ നിന്നു പള്ളിയെയും ജനതയെയും രക്ഷിക്കാന്‍ ആലി മുസ്ലിയാര്‍ 37 അനുയായികളുമായി പുറത്തു വന്ന് കീഴടങ്ങി. ആ രാത്രി തിരൂരങ്ങാടി പട്ടണം കൊള്ളയടിച്ചു പട്ടാളക്കാര്‍ തീയിട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പൂക്കോട്ടൂര്‍. കോവിലകം കാര്യസ്ഥനായ വടക്കുവീട്ടില്‍ മമ്മദ് ഖിലാഫത്ത് നേതാവായി ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഏജന്റുമാരും കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും ചേര്‍ന്ന് മമ്മദിനെ കള്ളക്കേസില്‍ കുടുക്കി. മമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അഞ്ഞൂറോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ കോവിലകത്തേക്ക് മാര്‍ച്ച് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ മാപ്പിളമാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് പട്ടാളം വെടിവെച്ച വാര്‍ത്ത പരന്നത്. അതു പൂക്കോട്ടൂരിനെ തിളപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു സംഘം പട്ടാളം പൂക്കോട്ടൂരിലേക്കു പുറപ്പെട്ടുവെന്ന വിവരം കിട്ടി ജനം പ്രതിരോധ മാര്‍ഗങ്ങളാലോചിച്ചു. കോഴിക്കോട് മലപ്പുറം റൂട്ടില്‍ പലേടത്തും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഓഗസ്റ്റ് 25ന് അറവങ്കര പാപ്പാട്ടുങ്ങല്‍ പള്ളിയുടെ മുന്‍വശം വരെ എത്തി. പാലം പൊളിച്ചതിനാല്‍ മുന്നോട്ടു പോവാനായില്ല. 22 ലോറികളിലും 25 സൈക്കിളിലുമായിരുന്നു സൈന്യം. 26ന് വെള്ളിയാഴ്ച പട്ടാളം പൂക്കോട്ടൂരില്‍ കടന്നു. മാപ്പിളമാര്‍ ചെറുത്തു. പിലാക്കലില്‍ മുഖാമുഖമുള്ള പോരാട്ടം. ഇന്ത്യന്‍ സ്വാതന്ത്രy സമരര ചരിത്രത്തിലെ ഏക യുദ്ധം. 420 മാപ്പിളപ്പോരാളികള്‍ രക്തസാക്ഷികളായി. പട്ടാളക്കാരുടെ മൃതദേഹവും വഹിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയിലേക്ക് ബോംബെറിഞ്ഞ് അസി. കമാണ്ടന്റ് ലങ്കാസ്റ്റര്‍ അടക്കം നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മരക്കൊമ്പില്‍ സ്വയം ബന്ധിതനായി കിടന്നായിരുന്ന ആ മാപ്പിള സേനാനി സ്ഫോടനം നടത്തിയത്. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിലെ മുന്നൂറോളം വീടുകള്‍ പട്ടാളം വെണ്ണീറാക്കി. നിരവധി പേരെ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 25ന് മേല്‍മുറിയില്‍ വീടുകളില്‍ കയറി 256 പേരെ വെള്ളപട്ടാളം കൊന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. പാണ്ടിക്കാട് ചന്തപ്പുരക്കുള്ളില്‍ കേമ്പ് ചെയ്ത ഗൂര്‍ഖാ പട്ടാളത്തിനു നേര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ഒത്തുചേര്‍ന്ന് ചന്തമതില്‍ ഉന്തിമറിച്ചിട്ടു.
നവ. 20ന് എം.എസ്.എല്‍.വി 1711 ചരക്കു വാഗണില്‍ നൂറില്‍പ്പരം മാപ്പിളത്തടവുകാരെ കുത്തിനിറച്ച് ബെല്ലാരിയിലേക്കു കൊണ്ടുപോയി. 72 പേര്‍ ശ്വാസം മുട്ടി മരിച്ച "വാഗണ്‍ ട്രാജഡി' ലണ്ടന്‍ പത്രങ്ങളുടെ പോലും പ്രതിഷേധത്തിനിരയായി. 1922 ജനു. 6ന് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയെ പട്ടാളം പിടിച്ചു. ജനു. 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ മരത്തില്‍ ബന്ധിച്ച് വെടിവെച്ച് കൊന്നു. ഫെബ്രു. 17ന് ആലി മുസ്ലിയാര്‍ അനുചരന്‍മാരോടൊപ്പം കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു.
കോടമഞ്ഞ് മൂടിയ ഏറനാടന്‍ താഴ്വാരയില്‍ നിന്ന് വെടിയൊച്ചകള്‍ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. വിലാപങ്ങളും. പക്ഷെ ചെറുത്തുനില്‍ക്കാനാവാത്ത വിധം രാജ്യസ്നേഹികളുടെ മണ്ണിനെ ലോകത്തിലെ വന്‍സൈനിക ശക്തി കശക്കിയെറിഞ്ഞു കഴിഞ്ഞിരുന്നു. ഈ ആലംബഹീനരുടെ രക്ഷക്കെത്താന്‍ ഒരു ദേശീയനായകനുമുണ്ടായിരുന്നില്ല. ആശ്വാസവാക്കുകള്‍ പോലുമുയര്‍ന്നില്ല. സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു കടന്നുപോയ രാഷ്ട്രനായകരാരും പിന്നീട് ഈ വഴിയെ വന്നില്ല. ഉണ്ടായത് കുറ്റപ്പെടുത്തലുകള്‍ മാത്രം. തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്കു അനുയായിയും നേതാവും ഒരു പോലെ അങ്കത്തിനിറങ്ങിയത് ഈ മലബാര്‍ യുദ്ധത്തിലാണ്. ഉത്തരേന്ത്യയിലെ പോലെ അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നടത്തിയ ചക്രവര്‍ത്തിമാരുടെ പോരാട്ടമായിരുന്നില്ല. ഭരണം രാജ്യക്കാര്‍ക്കു നേടിക്കൊടുക്കാനായിരുന്നു. ഉത്തരേന്ത്യയിലെ സ്വാതന്ത്രy സമര നേതാക്കളെ പോലെ പട്ടാളത്തിലും ഭരണത്തിലും തങ്ങളോട് കൂറുള്ള ഒരാള്‍ പോലും മലബാര്‍ മാപ്പിളക്കില്ലായിരുന്നു. എല്ലാവരും ശത്രുക്കള്‍. കൊല്ലാന്‍ തക്കം പാര്‍ക്കുന്നവര്‍.
അന്നന്നത്തെ അധികാരികള്‍ക്കു കീഴൊതുങ്ങി ജീവിച്ചു പോയിരുന്നെങ്കില്‍ മലബാര്‍ മാപ്പിളക്ക് ഇത്രയും ജീവന്‍ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു. പില്‍ക്കാലം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണപ്പോരാട്ടവും ആവശ്യമാകുമായിരുന്നില്ല. പഠിച്ചും കഠിനാധ്വാനം ചെയ്തും എവിടെയൊക്കെയോ എത്താമായിരുന്നു സാഹസികത ജന്മനക്ഷത്രമായ ഈ ജനതക്ക്. വര്‍ഗീയ കലാപത്തിന്റെ മുദ്രയും കിട്ടുമായിരുന്നില്ല. പക്ഷേ ജീവന്‍ വെടിഞ്ഞും കുടുംബം വെടിഞ്ഞും രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതിയവരുടെ ചെവിയില്‍ ഇതൊന്നും കയറില്ലായിരുന്നു. അവര്‍ക്ക് രാജ്യമായിരുന്നു വലുത്. ജീവനേക്കാളും.

കടപ്പാട്

ചന്ദ്രിക ദിനപത്രം

Thursday, December 22, 2011

ആത്മീയഗുരുക്കന്മാര്‍ ആര്‍ എസ്‌ എസ്സിന്റെ ആലയില്‍!

- രാം പുനിയാനി -
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ആത്മീയ ഗുരുക്കന്മാര്‍ അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്‌. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഉത്‌ബോധനം നല്‍കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത്‌ ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്‌. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തപ്പോള്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്‌തിരുന്നു. തടവിലായിരിക്കുമ്പോള്‍ അണ്ണായ്‌ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചതും ശ്രീ ശ്രീ ആയിരുന്നു. അതുവരെ ദൈവികത രൂപപ്പെടുത്തുകയായിരുന്ന, ബാബ രാംദേവും ശ്രീ ശ്രീയും പെട്ടെന്നാണ്‌ അഴിമതിയുടെ ശല്യം കണ്ടു പിടിച്ചതും ദീര്‍ഘകാലമായി നടന്നുവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക്‌ സ്വയം ഇറങ്ങിച്ചെന്നതും. 
ബാബ രാംദേവ്‌ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ അഴിമതി വിരുദ്ധത അനുബന്ധ വിഷയമായി ചേര്‍ക്കുകയും പ്രസംഗങ്ങളില്‍ അത്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സമാന രീതിയില്‍ ശ്രീ ശ്രീയും

Tuesday, December 20, 2011

കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം.

കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

Saturday, August 28, 2010

വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും

ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീ‍കരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല.  പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വിഷയമേ അല്ല.

Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Monday, February 22, 2010

ചാവേര്‍ ബോംബുകള്‍

ജോണ്‍ പില്‍ഗര്‍



ഫലസ്തീനിയന്‍ പ്രശ്നങ്ങളും ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്ന ചാവേര്‍ ബോംബറുകളും നിത്യേനയെന്നോണം ലോകം കാണുന്നതാണ്.  അത്യാധുനിക ആയുദ്ധങ്ങളുമായി ഒരു ജനതയെ അടിച്ചമര്‍ത്തുമ്പോള്‍ ദുര്‍ബലരായ ആ ജനത അവരുടെ പ്രതിഷേധങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്.  2002 ജനുവരിയിലാ‍ണ് ഇസ്രാഈലില്‍ ആദ്യ വനിതാ ചാവേര്‍ ആക്രമണം നടന്നത്.  ആബുലന്‍സ് വളണ്ടിയറായിരുന്ന വഫ ഇദ്രീസ് എന്ന 28കാരിയായിരുന്നു ആ ചാവേര്‍. തെല്‍അവീവിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കി അഭയാര്‍ത്ഥികളാകേണ്ടി വന്ന അച്ഛനമ്മമാരുടെ മകള്‍.  ഞാന്‍ അവരുടെ സഹോദരന്‍ ഖലീല്‍ ഇദ്രിസിനോട് ചോദിച്ചു.  എങ്ങിനെയാണ് ഒരു ആംബുലാന്‍സ് വളണ്ടിയര്‍ക്ക് ചാവേര്‍ ആയി മാറാന്‍ കഴിയുക.? 

Thursday, February 4, 2010

ഫാസിസം, മതഭീകരത, മതേതരത്വം


ഫാസിസം, മതഭീകരത, മതേതരത്വം 


ഡോ. കെ എന്‍ പണിക്കര്‍

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര് എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ്  അര്‍ത്ഥമാക്കുന്നത്.   ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന് പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്തന്നെ ഈ ചര്ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്ക്കല്‍ എത്തിനില്ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന് പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന് സമൂഹത്തില് കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള് വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള് ഇറ്റലിയിലോ ജര്മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്പ്പാണ് ഇത് എന്ന് ഞാന് അര്ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള് ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്